Posts

Showing posts from April, 2020

മരണത്തിനും പരിഹാരമുണ്ട്

Image
വ ലിയ ഗുരുക്കന്മാരും  പണ്ഡിതന്മാരും, മനുഷ്യരെ ക്രിയാത്മകമായി ചിന്തിക്കാൻ പഠിപ്പിക്കുന്നവരുമൊക്കെ പറഞ്ഞു വയ്ക്കുന്നെരു  ആശ്വാസവചനം ഇങ്ങനെയാണ് "എല്ലാത്തിനും പരിഹാരമുണ്ട് മരണത്തിനൊഴികെ " എന്നാൽ ഇന്നത്തെ ദിവസം മരണത്തെ വിജയിച്ചുയർത്ത കർത്താവ് പറയുകയാണ് മരണത്തിനും പരിഹാരമുണ്ട്; അതിനുമപ്പുറം ഒരു ജീവിതമുണ്ട്. ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങളിലൂടെ കടന്നു പോയാലും ദുഃഖവെള്ളിയുടെ ദൈർഘ്യം എത്ര വലുതാണെങ്കിലും അതിനുശേഷം പ്രത്യാശയ്ക്ക് വകയുണ്ട് എന്നു തന്നെയാണ്ഉയിർപ്പ് ദിനം നമുക്ക് നൽകുന്ന ഉറപ്പ്. എല്ലാവർക്കും തിരുവുത്ഥാനത്തിരുന്നാളിന്റെ ഒരായിരം മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു.   മൃഗങ്ങളെ പോലെ ജീവിച്ചു മരിച്ചു ആറടി മണ്ണിൽ അവസാനിക്കേണ്ടതല്ല മനുഷ്യ ജന്മം എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് തിരുവുത്ഥാനത്തിരുന്നാൾ. ശരിയാണ് ഈ കാലഘട്ടത്തിൽ നാം ഏറെ ഭീതിയിലാണ്. സോപ്പുപയോഗിച്ച് നന്നായിയൊന്നു കഴുകിയാൽനിർവീര്യമായി പോകാവുന്ന ഒരു വൈറസ് വലിയ വില്ലനായി കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങൾ  എന്തുചെയ്യണമെന്നറിയാതെ കൈമലർത്തുമ്പോഴും,ഇവയ്ക്കൊരു പരിഹാരം കണ്ടെത്തുവാൻ ശാസ്ത്രം കിണഞ്ഞു ശ്രമിക്കുമ്പോഴും, പതിനായിര

കടന്നുചെല്ലലായി മാറേണ്ട പെസഹാ

Image
ആ രവങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെ ഒരു പെസഹാ തിരുനാൾ കൂടി ആഗതമായി. എളിമയുടെയും സ്നേഹത്തിന്റേതുമായ പുതിയ കല്പനയുടെയും, പൗരോഹിത്യ സ്ഥാപനത്തിന്റെയും, വിശുദ്ധ കുർബാന സ്ഥാപനത്തിന്റേയുമൊക്കെ ഓർമ്മയാചരിക്കുന്ന ഇന്നേദിവസം പ്രാർത്ഥനാനിരതരായിരിക്കുന്ന എല്ലാവർക്കും പെസഹാത്തിരുനാളിന്റെ  പ്രാർത്ഥനാശംസകൾ.  രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആഘോഷിക്കപ്പെട്ട ആദ്യ പെസഹാ ദിനത്തോട് സാമ്യമുള്ള  പെസഹാനാളാണ് ഇന്ന് എന്ന് തോന്നുന്നു. ഓശാന ദിനം വരെ ജനക്കൂട്ടത്തിന്റെ മധ്യത്തിലൂടെ കടന്നു പോയ ഈശോ, പെസഹാനാളിൽ അടച്ചിട്ട മാളികമുറിയിൽ സ്വന്തം ശിഷ്യന്മാരുടെ മാത്രം സാന്നിധ്യത്തിൽ ഏകാന്തതയിൽ പുതിയനിയമത്തിലെ ആദ്യ പെസഹാ ആചരിച്ചു. അതുപോലെ ദേവാലയങ്ങളിൽ എത്തിച്ചേരുവാനാകാതെ, വിശുദ്ധ ബലിയിൽ ശാരീരികമായി പങ്കെടുക്കുവാനാവാതെ മനസ്സുരുകി പ്രാർത്ഥിക്കുന്ന ക്രൈസ്തവ വിശ്വാസികളും, പൗരോഹിത്യ സ്ഥാപനദിനത്തിൽ ദേവാലയത്തിൽ ഏകനായി നിന്ന് തന്റെ അജഗണങ്ങൾക്ക് വേണ്ടി കൈകളുയർത്തി ബലിയർപ്പിച്ചുപ്രാർത്ഥിക്കുന്ന കർത്താവിന്റെ അഭിഷിക്തതരും, മനസിലും ശരീരത്തിലും രോഗത്തിൻറെ അസ

ദേവാലയങ്ങൾ അടഞ്ഞാലും നിലയ്ക്കാത്ത ഓശാനവിളികൾ

Image
ലോ കം മുഴുവനുമുള്ള ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടന്നു. ദേവാലയത്തിലെ ഭക്തിപൂർവ്വമായ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ ബലിയ്ക്കുമിശേഷം കൈകളിൽ കുരുത്തോലകളുമേന്തി, ആബാലവൃദ്ധം ക്രൈസ്തവ വിശ്വാസികൾ ആഹ്ലാദം നിറഞ്ഞ മനസ്സുമായി ഭവനങ്ങളിലേക്ക് കൊണ്ടുപോയി പൂജ്യമായ സ്ഥലത്ത് കുരുത്തോലകൾ പ്രതിഷ്ഠിക്കുന്ന നാളുകൾ മനസ്സിലെ നനവുള്ള നിലവുകൾ മാത്രമായി...  സ്വന്തം ഉമ്മറത്തിൻറെ വാതിൽപ്പടികൾ ലക്ഷ്മണരേഖയാക്കി വിശ്വാസികൾ നീറുന്ന വേദനയോടെ നെഞ്ചുരുകി ഈ ദിവസങ്ങളിൽ പ്രാർത്ഥിച്ചു 'ഓശാന' ...  ' ഓശാന' എന്ന പദത്തിന്റെയർത്ഥം തന്നെ ' കർത്താവേ ഞങ്ങളെ രക്ഷിക്കണമേ' എന്നാണല്ലോ. മുൻവർഷങ്ങളിൽ ഓശാനത്തിരുനാൾ പലർക്കുമൊരു  അനുഷ്ഠാനമായിരുന്നെങ്കിൽ ഇക്കൊല്ലം അത് ഹൃദയത്തിന്റെ ഒരു നിലവിളിപ്രാർഥനയായിത്തന്നെ പരിണമിച്ചു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കുരുത്തോലകളും ദിവ്യബലിയും പ്രത്യക്ഷത്തിൽ ഓശാനനാളിൽ വിശ്വാസിക്ക് അനുഭവവേദ്യമായില്ലെങ്കിലും, ഓശാനയുടെ ആന്തരാർത്ഥം അറിയാതെയാണെങ്കിലും ക്രൈസ്തവന്റെ ഹൃദയത്തിൽ നിന്നുയർന്നു...    വിശ്വാസികളില്ലാതെ ശൂന്യമായ ദേവാലയവും, ദേവാലയത്തിൽ എത്തുവാൻ മനസ്സുകൊണ്ടാഗ്രഹിച്ചെങ്കില