ദേവാലയങ്ങൾ അടഞ്ഞാലും നിലയ്ക്കാത്ത ഓശാനവിളികൾ
ലോ കം മുഴുവനുമുള്ള ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടന്നു. ദേവാലയത്തിലെ ഭക്തിപൂർവ്വമായ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ ബലിയ്ക്കുമിശേഷം കൈകളിൽ കുരുത്തോലകളുമേന്തി, ആബാലവൃദ്ധം ക്രൈസ്തവ വിശ്വാസികൾ ആഹ്ലാദം നിറഞ്ഞ മനസ്സുമായി ഭവനങ്ങളിലേക്ക് കൊണ്ടുപോയി പൂജ്യമായ സ്ഥലത്ത് കുരുത്തോലകൾ പ്രതിഷ്ഠിക്കുന്ന നാളുകൾ മനസ്സിലെ നനവുള്ള നിലവുകൾ മാത്രമായി... സ്വന്തം ഉമ്മറത്തിൻറെ വാതിൽപ്പടികൾ ലക്ഷ്മണരേഖയാക്കി വിശ്വാസികൾ നീറുന്ന വേദനയോടെ നെഞ്ചുരുകി ഈ ദിവസങ്ങളിൽ പ്രാർത്ഥിച്ചു 'ഓശാന' ... ' ഓശാന' എന്ന പദത്തിന്റെയർത്ഥം തന്നെ ' കർത്താവേ ഞങ്ങളെ രക്ഷിക്കണമേ' എന്നാണല്ലോ. മുൻവർഷങ്ങളിൽ ഓശാനത്തിരുനാൾ പലർക്കുമൊരു അനുഷ്ഠാനമായിരുന്നെങ്കിൽ ഇക്കൊല്ലം അത് ഹൃദയത്തിന്റെ ഒരു നിലവിളിപ്രാർഥനയായിത്തന്നെ പരിണമിച്ചു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കുരുത്തോലകളും ദിവ്യബലിയും പ്രത്യക്ഷത്തിൽ ഓശാനനാളിൽ വിശ്വാസിക്ക് അനുഭവവേദ്യമായില്ലെങ്കിലും, ഓശാനയുടെ ആന്തരാർത്ഥം അറിയാതെയാണെങ്കിലും ക്രൈസ്തവന്റെ ഹൃദയത്തിൽ നിന്നുയർന്നു... വിശ്വാസികളില്ലാതെ ശൂന്യമായ ദേവാലയവും, ദേവാലയത്തിൽ എത്തുവാൻ മനസ്സുകൊണ്ടാഗ്രഹിച്ചെങ്കില
Comments