ലോ കം മുഴുവനുമുള്ള ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടന്നു. ദേവാലയത്തിലെ ഭക്തിപൂർവ്വമായ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ ബലിയ്ക്കുമിശേഷം കൈകളിൽ കുരുത്തോലകളുമേന്തി, ആബാലവൃദ്ധം ക്രൈസ്തവ വിശ്വാസികൾ ആഹ്ലാദം നിറഞ്ഞ മനസ്സുമായി ഭവനങ്ങളിലേക്ക് കൊണ്ടുപോയി പൂജ്യമായ സ്ഥലത്ത് കുരുത്തോലകൾ പ്രതിഷ്ഠിക്കുന്ന നാളുകൾ മനസ്സിലെ നനവുള്ള നിലവുകൾ മാത്രമായി... സ്വന്തം ഉമ്മറത്തിൻറെ വാതിൽപ്പടികൾ ലക്ഷ്മണരേഖയാക്കി വിശ്വാസികൾ നീറുന്ന വേദനയോടെ നെഞ്ചുരുകി ഈ ദിവസങ്ങളിൽ പ്രാർത്ഥിച്ചു 'ഓശാന' ... ' ഓശാന' എന്ന പദത്തിന്റെയർത്ഥം തന്നെ ' കർത്താവേ ഞങ്ങളെ രക്ഷിക്കണമേ' എന്നാണല്ലോ. മുൻവർഷങ്ങളിൽ ഓശാനത്തിരുനാൾ പലർക്കുമൊരു അനുഷ്ഠാനമായിരുന്നെങ്കിൽ ഇക്കൊല്ലം അത് ഹൃദയത്തിന്റെ ഒരു നിലവിളിപ്രാർഥനയായിത്തന്നെ പരിണമിച്ചു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കുരുത്തോലകളും ദിവ്യബലിയും പ്രത്യക്ഷത്തിൽ ഓശാനനാളിൽ വിശ്വാസിക്ക് അനുഭവവേദ്യമായില്ലെങ്കിലും, ഓശാനയുടെ ആന്തരാർത്ഥം അറിയാതെയാണെങ്കിലും ക്രൈസ്തവന്റെ ഹൃദയത്തിൽ നിന്നുയർന്നു... വിശ്വാസികളില്ലാതെ ശൂന്യമായ ദേവാലയവും, ദേവാലയത്തിൽ എത്തുവാൻ മനസ്സുകൊണ്ടാഗ്രഹിച്ചെങ്കില
ഇന്ന് മാർച്ച് 25 ; ലോ കം മുഴുവനുമുള്ള ക്രൈസ്തവർ പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തത്തിരുനാൾ ആഘോഷിക്കുന്നു. കർത്താവിന്റെ ഹിതമെന്നിൽ നിറവേറട്ടെയെന്നു പറഞ്ഞു ദൈവഹിതത്തിനു സ്വയം സമർപ്പിച്ച ദിവസം മുതൽ കുരിശിന്റെ വഴി നടത്തേണ്ടി വന്ന ഒരു പെൺകുട്ടി ... മംഗളവാർത്ത നൽകാനെത്തിയ മാലാഖയുടെ സാന്നിധ്യം പോലും പിന്നീട് ഈ പെൺകൊച്ചിന്റെ ജീവിതത്തിൽ പ്രത്യക്ഷത്തിലില്ല... ഒരു തരം അരക്ഷിതാവസ്ഥ... എന്നാലവൾ ജീവിച്ചു വിശ്വാസത്തോടെ.... തന്നെ കരുതുന്ന ദൈവം ജീവിതസഹനങ്ങളുടെ മധ്യത്തിലും തുണയായുണ്ടാകുമെന്ന ബോധ്യം ആ കന്യകക്ക് ഉണ്ടായിരുന്നതുക്കൊണ്ടാകാം അവളുടെ പാദങ്ങൾ ഇടറാതിരുന്നത്... ഇന്ന് ഈ മംഗളവാർത്ത തിരുന്നാൾ ആഘോഷിക്കുമ്പോൾ നാമും ഒരു അരക്ഷിതാവസ്ഥയിലാണ്.നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കാത്ത ഒരു ചെറിയ വൈറസിനാൽ മുൾമുനയിൽ നിർത്തപ്പെട്ട് ജീവനുവേണ്ടി കേഴുന്ന ലോകരാഷ്ട്രങ്ങൾ.... ജീവിതയാത്രയിൽ പാഥേയമായിത്തീരേണ്ട വിശുദ്ധ കുർബാനക്കെത്തുവാൻ പോലും കഴിയാതെ നെഞ്ചുരുകി വീട്ടിലിരുന്ന് വിതുമ്പി പ്രാർത്ഥിക്കുന്ന സന്യസ്ത സഹോദരങ്ങളും വിശ്വാസികളും..... ബലിപീഠത്തെ മാത്രം മുറുകെപ്പിടിച്ച് ക ണ്ണുകളിൽ ന
Comments